മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കളമശേരിയിൽ ചേർന്ന കെപിസിസി ഉന്നതതല യോഗത്തിലാണ് തീരുമാനം.
ആര്യാടൻ ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് കൈമാറിയതായി കെപിസിസി വ്യക്തമാക്കി. പിവി അൻവർ ഉയർത്തിയ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചതോടെ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വം കെപിസിസി ഉറപ്പിക്കുകയായിരുന്നു. കെപിസിസി തീരുമാനം എഐസിസിക്ക് കൈമാറിയ ശേഷം ഇന്നുതന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
ആര്യാടൻ ഷൗക്കത്തിന്റെ പേര് മാത്രമായിരുന്നു കളമശേരിയിൽ നടന്ന ഉന്നതല യോഗത്തിൽ ഉയർന്നു വന്നത്. കെപിസിസിയുടെ കത്ത് മല്ലികാർജുൻ ഖാർഖെയ്ക്ക് ലഭിച്ചു.
വിഎസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ നിർദേശം കോൺഗ്രസ് നേതൃത്വം തള്ളി. സംസ്ഥാന നേതാക്കൾ ജോയിയുമായി ചർച്ച നടത്തി, പാർട്ടി സ്ഥാനാർഥിക്ക് പൂർണ പിന്തുണ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഷൗക്കത്തിന്റെ പേര് നേരത്തെ മുതൽ ചർച്ചകളിൽ മുൻതൂക്കം നേടിയിരുന്നു.
0 Comments