വാഷിംഗ്ടണ്‍: അമേരിക്കൻ സർക്കാർ ഷട്ട് ഡൗണ്‍ മൂന്നാം ദിവസം പിന്നിടുമ്ബോള്‍ പരിഹാരത്തിനായി തിരക്കിട്ട ശ്രമം.ധന അനുമതി ബില്ല് പാസാക്കാൻ സെനറ്റില്‍ ഇന്ന് വീണ്ടും നടക്കും. ഒക്ടോബർ 1 മുതല്‍ ആരംഭിച്ച ഈ ഷട്ട്‌ഡൗണ്‍ നാലാം ദിവസത്തിലേക്ക് നീങ്ങുമ്ബോള്‍ അമേരിക്കയിലെ വിവിധ മേഖലകള്‍ സ്തംഭനാവസ്ഥയിലാണ്. ദേശീയ സുരക്ഷാ, ആരോഗ്യ പദ്ധതികളടക്കം തടസ്സപ്പെടുന്ന നിലയിലെത്തിയതോടെയാണ് സമവായത്തിനായി തീവ്രശ്രമം നടക്കുന്നത്. ഇതിന്‍റെ ഭാഗമായി ധന അനുമതി ബില്ലില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. എന്നാല്‍ വോട്ടെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് കക്ഷികള്‍ തമ്മില്‍ നടത്തിയ ചർച്ചയില്‍ സമവായമുണ്ടായില്ലെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. അതുകൊണ്ട് തന്നെ സെനറ്റില്‍ ഇന്ന് ബില്‍ പാസ്സാകാൻ സാധ്യതയില്ലെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കില്‍ ഷട്ട് ഡൗണ്‍ നീളാനാണ് സാധ്യത.
വിവിധ മേഖലകള്‍ സ്തംഭിച്ചു
സർക്കാർ ചെലവുകള്‍ക്കായുള്ള ധനാനുമതി ബില്‍ പാസാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകള്‍ സ്തംഭിച്ച അവസ്ഥയിലാണ്. ഒക്ടോബർ 1 ന് നടന്ന വോട്ടെടുപ്പില്‍ സെനറ്റില്‍ സമവായത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് അവശ്യ സർവീസുകള്‍ ഒഴികെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ബാധിക്കുകയാണ്. പുതിയ സാമ്ബത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബില്‍ ഒക്ടോബർ ഒന്നിന് മുൻപ് യു എസ് കോണ്‍ഗ്രസ് പാസാക്കുന്നതാണ് അമേരിക്കയിലെ രീതി. ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കും സെനറ്റില്‍ സമവായത്തില്‍ എത്താനായില്ല. ഇതോടെയാണ് രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്.
അമേരിക്ക കണ്ട പതിനാഞ്ചാമത്തെ അടച്ചു പൂട്ടല്‍
അടച്ചുപൂട്ടല്‍ പ്രാബല്യത്തിലായതോടെ സാധാരണക്കാരും സര്‍ക്കാര്‍ ജീവനക്കാരും ദുരിതത്തിലായി. ആരോഗ്യസേവനം, അതിര്‍ത്തി സുരക്ഷ, വ്യോമയാനം തുടങ്ങിയ അവശ്യസര്‍വീസ് ഒഴികെയുളള സര്‍ക്കാര്‍ സേവനങ്ങളെല്ലാം തടസപ്പെട്ടു. ശമ്ബളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും വകുപ്പുകള്‍ക്ക് പണമില്ലാതാകുന്ന അവസ്ഥയാണ്. ഏഴരലക്ഷം ജീവനക്കാര്‍ ശമ്ബള രഹിത നിര്‍ബന്ധിത അവധിയിലേക്കും പോകേണ്ട അവസ്ഥയിലാണ്. അടച്ചുപൂട്ടലിന്‍റെ ദൈര്‍ഘ്യമനുസരിച്ചിരിക്കും പ്രതിസന്ധിയുടെ ആഴം വ്യക്തമാകുക. സര്‍ക്കാര്‍ ജീവനക്കാരോട് അത്ര താത്പര്യമില്ലാത്ത ട്രംമ്ബ് ജീവനക്കാരില്‍ കുറച്ചു പേരെയെങ്കിലും പിരിച്ചുവിടാനുളള സാധ്യതയും തള്ളിക്കളയാനാകില്ല. തൊഴില്‍ കണക്കുകള്‍ പുറത്തുവിടുന്നതും സര്‍ക്കാര്‍ ഏജന്‍സികള്‍ നിര്‍ത്തിവെച്ചേക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം ലഭിക്കാതെ സാധാരണക്കാര്‍ വലയുമെന്ന് ഉറപ്പാണ്. സബ്സിഡി പദ്ധതികളുടെ നടത്തിപ്പും അവതാളത്തിലാകും. ദേശീയ പാർക്കുകള്‍, മ്യൂസിയങ്ങള്‍, പാസ്‌പോർട്ട്, വിസ സേവനങ്ങള്‍ തുടങ്ങിയവയുടെ പ്രവർത്തനം നിലയ്ക്കും. രാജ്യത്തിന്‍റെ സാമ്ബത്തിക വളര്‍ച്ചയിലും ഇതിന്‍റെ പ്രതിഫലനം ഉണ്ടാകും. 2018 ല്‍ ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് 35 ദിവസം അമേരിക്ക അടച്ചുപൂട്ടിയിരുന്നു. 1981 ന് ശേഷം പതിനാഞ്ചാമത്തെ അടച്ചു പൂട്ടലിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്.



0 Comments