LATEST

6/recent/ticker-posts

പടനിലം കടവിൽ പുതുതായി നിർമ്മിക്കുന്ന പാലം നിർമ്മാണം പാതി വഴിയിൽ


       
കൊടുവള്ളി -പടനിലത്ത് പുനൂർ പുഴ
ക്കു കുറുകെ പുതുതായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർ
ത്തിക്ക് ഒച്ചിന്റെ വേഗത. നിർമ്മാണ
പ്രവർത്തി തുടങ്ങിയിട്ട് ഏകദേശം 20
മാസം പിന്നിടുകയാണ്. 2023 ഡിസംബർ മാസത്തിലാണ് നിർമ്മാണ പ്രവർത്തി തുടങ്ങിയത്.7.16 കോടി രൂപ ചിലവഴിച്ചാണ് പടനിലത്ത് പുതിയ പാലം നിർമ്മിക്കുന്നത്, പുഴയുടെ മധ്യഭാഗത്തെ നിർമ്മാണ പ്രവർത്തി എങ്ങുമെത്തിയിട്ടില്ല.

ഈ നിലക്ക്
പോയാൽ പാലം യാഥാർത്ഥ്യമാവാൻ
വർഷങ്ങൾ വേണ്ടി വരുമെന്നാണ് നാ
ട്ടുകാർചൂണ്ടിക്കാണിക്കുന്നത്,അപ്രോച്ച് റോഡ് ഭാഗത്തെ രണ്ടും പുഴ ഭാഗത്തെരണ്ടു മടക്കം കേവലം നാല് തൂണുകളുടെപണി മാത്രമാണ്പൂ ർത്തീകരിക്കാനായിട്ടുള്ളൂ.ഇരു വശങ്ങളിലും അപ്രോച്ച് റോഡ് നിർമ്മാണവുംപൂർത്തീകരിക്കേണ്ടതുണ്ട്

പുറത്തേക്കുള്ള കമ്പികളെല്ലാം തുരുമ്പെടുത്തതായി കാണപ്പെടുന്നു, ഇത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട് കൂളിമാട്, കൊയിലാണ്ടി, പാലങ്ങൾക്കുള്ള ണ്ടായ ദുർഗതി പടനിലം പാലത്തിനും വന്നുഭവിക്കു
മോയെന്ന സംശയം നാട്ടുകാർ പ്രകടിപ്പിക്കുന്നുണ്ട്
നന്നെ വീതി കുറഞ്ഞതും ആറര പതി
റ്റാണ്ടിലധികം പഴക്കമുള്ള തുമായ
നിലവിലെ പാലത്തിന് സമാനമായാണ്
പുതിയ പാലം നിർമ്മിക്കുന്നത്
ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ
കമ്പനിക്കാണ് നിർമ്മാണ ചുമതല
നൽകിയതെന്നായിരുന്നു അധികൃതർ
ആദ്യത്തിൽ പറഞ്ഞിരുന്നത്, എന്നാലി
പ്പോൾ അവർ സബ് കോൺണ്ടാക്ട്
നൽകിയെന്നാണറിയുന്നത്,

അഡ്വ. പിടി എ റഹിം കൊടുവള്ളി എം എൽ എ യായ സമയത്ത്  വി.എസ്
സർക്കാർ 2011 ൽ ബജറ്റിൽ 5.5 കോടി രൂപയും പിന്നീട് സ്ഥലമെടുപ്പിന് 55 ലക്ഷം രൂപയുമാണ് പാലം നിർമ്മാണത്തിന് അനുവദിച്ചത്, സ്ഥല
മെടുപ്പ് വൈകിയതിനാൽ ടെന്റർ നടപടികളും വൈകുകയായിരുന്നു
പിന്നീടാണ് 7.16 കോടി രൂപ സർക്കാർ അനുവദിച്ചത്.

79 മീറ്റർ നീളത്തിലും 1.5 മീറ്റർ ഫുട്
പാത്ത് ഉൾപ്പെടെ 9.5 മീറ്റർ വീതിയി
ലുമാണ് പുതിയ പാലം നിർമ്മിക്കു
ന്നത്. മടവൂർ - കുന്ദമംഗലം വില്ലേ
ജുകളിലായി 34.2 സെന്റ് ഭൂമിയാണ്
പാലം നിർമ്മിക്കാൻ ഏറ്റെടുത്തത്.
പുഴ ഭാഗം പൂർണമായും കുന്ദമംഗലം
ഗ്രാമ പഞ്ചായത്തിലും നിയോജക മണ്ഡലത്തിലും ഉൾപ്പെട്ടതാണ്,
2026 ലെ നിയമസഭ തിരഞ്ഞെടുപ്പിന്
മുമ്പായി പാലം നിർമ്മാണം പൂർത്ത കരിക്കാമെന്നായിരുന്നു ലക്ഷ്യമിട്ടത്
അതാണിപ്പോൾ നിർമ്മാണ പ്രവർത്തി പാതി വഴിയിൽ പോലുമെത്താത്ത അവസ്ഥയിലായിട്ടുണ്ട്. മെയിൽ കാല
വർഷം തുടങ്ങിയ ശേഷം പാലം നിർ
മ്മാണത്തിൽ തീരെ പുരോഗതിയുണ്ടാ യിട്ടില്ല. മഴയിൽ കമ്പികൾ തുരുമ്പെടുത്ത അവസ്ഥയിലാണിപ്പോൾ. ദക്ഷിണേ
ന്ത്യയിലെ പ്രമുഖ സിയാറത്ത് കേന്ദ്രമായ മടവൂർ സിഎം മഖാം ഉൾ
പ്പെട്ട പടനിലം - നരിക്കുനി റോഡിലെ
നിലവിലുള്ള പഴയ പാലത്തിൽ ഗതാഗത സ്തംഭനം പതിവ് കാഴ്ചയാണ്,. പാലം നിർമ്മാണ പ്രവർത്തി ത്വരിത ഗതിയിലാക്കുവാൻ
സർക്കാരിന്റെ അടിയന്തിര നടപടി വേണമെന്നാവശ്യം ശക്തമായിട്ടുണ്ട്

Post a Comment

0 Comments