LATEST

6/recent/ticker-posts

വോട്ടർ പട്ടികയിൽ ഇല്ലേ?; ഇല്ലെങ്കിൽ അപ്പീൽ നൽകാം




സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ വ്യാപകമായ പരാതികളുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.ഒരേ കുടുംബത്തിലെ അംഗങ്ങൾ പല ബൂത്തുകളിലായി ചിതറിക്കിടക്കുന്നതും, അർഹരായ പലരെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയതുമാണ് പ്രധാന ആക്ഷേപം.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് അടിസ്ഥാനത്തിൽ പട്ടിക പരിശോധിക്കാൻ സി.പി.എമ്മും കോൺഗ്രസും തീരുമാനിച്ചിട്ടുണ്ട്. അർഹതയില്ലാത്തവർ പട്ടികയിൽ കടന്നുകൂടിയെന്ന് ഇടത് മുന്നണി ആരോപിക്കുമ്പോൾ, കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട പലരെയും അന്തിമ പട്ടികയിൽ ഉൾപ്പെടുത്താനായെന്നാണ് കോൺഗ്രസിന്റെ പ്രാഥമിക വിലയിരുത്തൽ.നിലവിലെ പരാതികൾ പരിഹരിക്കാൻ വോട്ടർമാർക്ക് നിയമപരമായ അപ്പീൽ നൽകാൻ അവസരമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.ഹിയറിംഗ് നടപടികൾക്ക് ശേഷവും പേര് വരാത്തവർക്കും അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ പേരുകൾ ചേർക്കാനുള്ള അവസരം നിലവിലുണ്ടാകും. വോട്ടർ പട്ടികയിലെ കൃത്യത ഉറപ്പാക്കുന്നതിനായി രാഷ്ട്രീയ പാർട്ടികൾ നൽകുന്ന പരാതികൾ ഗൗരവമായി പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.ഒന്നാം അപ്പീൽ: ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 24(a) പ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (ജില്ലാ കളക്ടർ) അപ്പീൽ നൽകാം. തീരുമാനം അറിഞ്ഞ് 15 ദിവസത്തിനകം വേണം ഈ അപ്പീൽ സമർപ്പിക്കാൻ.രണ്ടാം അപ്പീൽ: ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിൻമേൽ തൃപ്തരല്ലെങ്കിൽ സെക്ഷൻ 24(b) പ്രകാരം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് രണ്ടാം അപ്പീൽ നൽകാവുന്നതാണ്. ആദ്യ അപ്പീലിലെ ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം ഇതിനായി അപേക്ഷിക്കണം.



Post a Comment

0 Comments